Sunday 9 September 2012

 മനുഷ്യന്‍ ഭൂമിയിലെ രാജാവാണ്. "ദൈവം പറഞ്ഞു: നിങ്ങള്‍ക്കായി ഭൂമിയിലെ സകലതും ഞാന്‍ സൃഷ്ടിച്ചു" (2:29 ഖുര്‍'ആന്‍).
പക്ഷെ, കുഴപ്പം ഇതാണ്: മനുഷ്യനെ നല്ലതും ചീത്തയുമായ ഒരുപാട് വികാരങ്ങളുടെ അടിമയും ഉടമയു മായാണ് ദൈവം സൃഷ്ടിച്ചത്.. അവയില്‍ ഏതൊക്കെ വികാരങ്ങളെ പോഷിപ്പിക്കണം, ഏതൊക്കെ വികാരങ്ങളെ നിയന്ത്രിക്കണം ഏതൊക്കെ വികാരങ്ങളെ തടയണം - തളര്തതണം  എന്നൊക്കെ പടധിപ്പിക്കാന്‍ പ്രവാചകന്മാരെ ദൈവം കാലാകാലങ്ങളില്‍ നിയോഗിച്ചു. ആദിമനുഷ്യന്‍ മുതല്‍ അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ വരെ ലക്ഷത്തിലേറെ പ്രവാചകന്മാരെ ഭൂമിയിലെക്കയച്ചതായി വെതഗ്രന്തങ്ങള്‍ പറയുന്നു.

ആദി മനുഷ്യനോടു ദൈവം പറഞ്ഞു : "നിങ്ങള്ക്ക് എന്നില്‍നിന്നും  മാര്‍ഗദര്‍ശനം ലഭിക്കുന്ന പക്ഷം അത് പിന്‍പറ്റുന്നവര്‍ സുരക്ഷിതരായിരിക്കും, അവര്‍ക്ക് ദുഖിക്കെണ്ടിവരില്ല എന്നാല്‍ നമ്മുടെ സന്ദേശങ്ങളെ നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നവര്‍ ശാശ്വത നരകഷിക്ഷക്ക് വിധേയമാകും  " (ഖു: 2: 38)
ഈ മുന്നറിയിപ്പിന് ശേഷമാണ് പ്രവാചകന്‍മാരെ ദൈവം നിയോഗിച്ചത്.

ദൈവം മനുഷ്യനെ ശിക്ഷിക്കുകയോ, അവന്‍ കാരുന്യവാനല്ലേ? - ഈ ചോദ്യം പലരെയും ശങ്ക്യിലാഴ്ത്. എന്നാല്‍, മനുഷ്യന് എല്ലാം തന്നു സൃഷ്ടിച്ചതും ആവശ്യാനുസാരം വായു, വെള്ളം, ഭക്ഷണം, ചൂട് തണുപ്പ് എന്നീ അവശ്യ വിഭവങ്ങള്‍ ഭൂമിയിലോരുക്കിതന്ന ദൈവമാനവന്‍, കൂടാതെ അനുനിമിഷം അവനെ പരിപാളിച്ചുകൊണ്ടിരിക്കുന്നതും ദൈവം തന്നെ. മാത്രമല്ല മനുഷ്യന്റെ ധിക്കാരം അവനെ കാണുന്ന, അനുസരിക്കുന്ന, മാതൃകയാക്കുന്ന ഒട്ടനവധിയാളുകളുടെ ദൈവനിശേധതിനു അവന്‍ കാരണമാകുന്നു ! ഇത്തരുണത്തില്‍ ദൈവം മുന്‍കൂട്ടി താക്കീതു നല്‍കിയതിനു ശേഷം ശിക്ഷിക്കുന്നതില്‍ തെറ്റുണ്ടോ? അതല്ലേ ശരി.      

Sunday 17 June 2012

മണ്ണാങ്കട്ട 

*മനുഷ്യന്‍ ഒരു മണ്ണാങ്കട്ടയാണ് ! തനി മണ്ണാങ്കട്ട ! 

*ഇന്നലെ അവന്‍ ഭക്ഷിച്ച വസ്തുക്കളാണ് അവന്റെ ശരീരം. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ നേരെ മണ്ണില്‍ നിന്ന് തന്നെ. മുറ്റ, മത്സ്യങ്ങള്‍, മാംസങ്ങള്‍ എന്നിവ സസ്യാംശങ്ങള്‍ ഭക്ഷിച്ചുണ്ടാവുന്നവയും. ചുരുക്കത്തില്‍ എല്ലാം മണ്ണില്‍നിന്ന് തന്നെ; മനുഷ്യനും !      

*ഇന്നിപ്പോള്‍ അവന്‍ ഒരു മനുഷ്യനായി, സമ്പന്നനായി, വമ്പനായി  പ്രതാപിയായി. നാളെ അവന്‍ മരിച്ചാല്‍ അവന്റെ ശരീരം മണ്ണില്‍ ലയിക്കും തീര്‍ച്ച. 

*അപ്പോള്‍ പിന്നെ എന്ത് അവശേഷിക്കും?  

" منها خلقناكم وفيها نعيدكم ومنها نخرجكم ثارة  أخرى "  

*(മണ്ണില്‍ നിന്നും നിങ്ങളെ നാം സൃഷ്ടിച്ചു, അതിലേക്ക് തന്നെ  നിങ്ങളെ നാം മടക്കുന്നു; വീണ്ടും ഒരിക്കല്‍ക്കൂടി അതില്‍നിന്നും നിങ്ങളെ നാം  ഉയിര്‍പ്പിക്കും  - ഖുര്‍ആന്‍ 20: 55)  

*മണ്ണില്‍നിന്നും സസ്യമുണ്ടാകുന്നു ആ സസ്യവും അതുഭക്ഷിക്കുന്ന മറ്റു ജീവികളുമാണ് മനുഷ്യന്റെ ആഹാരം. അതില്‍നിന്നാണ് അവനുണ്ടാകുന്നത്, വളരുന്നത്‌ പക്ഷെ അവനതോര്‍ക്കുന്നില്ല!       

*മണ്ണില്‍നിന്നും പിറവിയെടുത്ത മനുഷ്യന്റെ അവസ്ഥ ഇന്നെന്താണ് ? അവന്‍ വന്ന വഴി മറന്നു; താനാകുന്ന മണ്ണിനെ മറന്നു! തന്റെ യഥാര്‍ത്ഥ ഉറവിടത്തെ മറന്നു! 

*ഇന്നിപ്പോള്‍ താന്‍ സര്‍വ ശക്തനാണ് എന്നവന്‍ കരുതുന്നു!

*ദശക്കണക്കിനു വര്‍ഷങ്ങളായി നിരന്തരം, ഒരു നിമിഷം പോലും നില്‍ക്കാതെ, മിടിച്ചുകൊണ്ടിരിക്കുന്ന തന്‍റെ ഹൃദയത്തെ, അതുപോലെ മാംസളമായ, മണ്ണില്‍നിതന്നേയുള്ള, മറ്റവയവങ്ങളെ (തന്നെത്തന്നെ) മറന്നുള്ള അഹന്തയാണ് അവന്നുള്ളത്!

*ഒന്നോര്‍ത്തു നോക്ക്, ഈ അവയവങ്ങള്‍ നിരന്തരം പുനര്നിര്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന അത്ഭുതം ?  

*ഇല്ലായിരുന്നെങ്കില്‍ ഈ മാംസപിന്ധങ്ങള്‍ എന്നേ തകര്‍ന്നേനെ!

من عرف نفسه فقد عرف ربه  (തന്‍റെ ശരീരത്തെ അറിഞ്ഞവന്‍ സൃഷ്ടാവിനെ അറിയും - പ്രവാചക വചനം)  

*ദൈവം ഇച്ഹ പൂര്‍വം സൃഷ്‌ടിച്ച മനുഷ്യന് പ്രത്യേക ദൌത്യം ദൈവം ഏല്പിച്ചിരിക്കുന്നു എന്ന് ദൈവം തന്നെ തന്‍റെ ദൂതന്‍മാര്‍ - പ്രവാചകന്മാര്‍ - മുഖേന കാലാകാലങ്ങളില്‍ അറിയിച്ചിരിക്കുന്നു; വേദങ്ങള്‍, പ്രമാണങ്ങള്‍ നല്‍കിയിരിക്കുന്നു !

*ഭൂമിയില്‍ ദൈവഹിതം, ദൈവ ശാസന നടപ്പിലാക്കുക എന്നതാണാ ദൌത്യം. 


*പ്രവാചകന്മാര്‍ മുഖേന ലഭിച്ച നിയമശാസനകള്‍ നടപ്പിലാക്കുക എന്ന ബാധ്യത നിറവേറ്റാത്ത പക്ഷം  സ്വന്തം സൃഷ്ടിയെ എങ്ങിനെയും ശിക്ഷിക്കാനുള്ള അവകാശം സൃഷ്ടാവിന് ഇല്ലേ? 

*അതാണ്‌ താക്കീതായി, മുന്‍കൂട്ടി അറിയിച്ചിരിക്കുന്നത്.

*ആ ബാധ്യത മണ്ണില്‍നിന്നും ജനിച്ച മനുഷ്യന്‍ നന്നി പൂര്‍വം നിറ വേറ്റു ന്നതിലൂടെയാണ് പരുദീസയിലേക്കുള്ള അവന്റെ വഴി തുറ  ക്കപ്പെടുന്നത് - അത് മാത്രമാണ് ഏക രക്ഷാ മാര്‍ഗം.

**അടുത്തറിയുക: മതങ്ങളെ, പ്രവാചകന്മാരെ, ഖുര്‍ആനിനെ, ഖുര്‍ആനിന്റെ ദൂതനായ, മനുഷ്യ (പ്രവാചക)നായ മുഹമ്മദിനെ.

*നിങ്ങള്‍ക്കെന്നും സലാം - ദൈവത്തില്‍നിന്നുള്ള ശാന്തി - നേരുന്നു.





പ്രൊഫസ്സര്‍ മുഹമ്മദ്‌ അലി, കടംബോട്ട് 

Thursday 24 May 2012

viswasasarani


Islam in brief

"The belief is with more than seventy branches. The most important one is the declaration as: "there is no god but Allah" and the last and the least one is to remove the obstacles of people's way they walk through"
(Al Hadeeth - saying of the Prophet Muhammad (s))

This shows that one become a Muslim when he declares "there is no god but Allah" and "Prophet Muhammad is the messenger of Allah". Then starts his duty as a Muslim in his living society, serving them, participating in their day to day life. Even removing the troubles of their way is a real Muslims duty.

Wednesday 23 May 2012

About me

I am joining this  community for the first time.


I am Professor (Retd) Muhamed Ali, Kadambot, Eriyad, Kodungallur - the place where Islam came first in India- Tricur Dt., Kerala, India. 
My wife is Fathima N. A. (61), Daughter of N. S. Aboo Bakerand K. A. Aamina, Namboorimadhathil, Kaloor, Cochin -17 and K. A. Aamina, D/o Abdulla Kadambot, Kodungallur.


I am born on 2nd Nov.1940, as the third son of my beloved Parents. We were total 12 (8 brothers and 4 sisters). Three brothers and  two sisters are no more. My father was Abdulla Moulavi and mother Khadeeja, D/o Punnilath Alikkunji Haji of Edavanakkad. 


My living brothers are 1. Prof. K. A. Siddique Hasan (Vice President of Jamaathe Islami Hind & Secretary general of Human Welfare Trust, Delhi). 2. K. A. Jamaluddeen Master. 3. K. A. Abdul Rasheed Master and 5. K. A. Mohamed Aslam All we seven brothers were working in Govt. Colleges and Govt. Schools and retired except our youngest brother, who is still in Gulf. Our two living sisters are K. A. Asmabi and K. A. Safiya. 


My  brothers and sisters who left us earlier are :
K  Abdul Rahiman Master , K Sadakathulla Master , K  A  Nasaruddeen Master , 
K  A  Fathima  Beevi , K  A  Aisha Beevi 


After S S L C  I  passed Higher Arabic Teachers Exam, Afsl Ul Ulama, Language Teachers Training, B. A. & M. A., All Arabic Degrees of Kerala and Calicut Universities in those days . I Entered into Govt. Service on 16/8/1960 in Govt school. I served in Govt. schools 11 years. later on 3 /1 / 1972  I joined duty as Lecturer in Arabic, in The Maharqaja's College, Ernakulam - the most renowned Govt College in Kerala state.


Besides Maharaja's I worked in the University College, Trivandrum, Govt College Kasargod, Jawaharlal Nehru College, Kavarathi island, Lakshadweep ( Union territory under Govt. of India)- for two years from 10th August 1973 (on deputation), and (on leave) I worked in Nigeria,West Africa- for three and a half years. 


On 31st March 1996 I retired from Govt. service and now I am busy in socio-Islamic activities mostly in the districts of Ernakulam and Trissur of Kerala state in India.


I have three daughters and one son. 
My eldest daughter is Zaida, who is working in the Cochin University of Science and Technology (CUSAT) as a Section Officer. She is married to the renowned writer Mr. N. M. Husain. They have two girl children - Hiba (6) and Huda(3).


Next, my only son, Haris. His wife is Sheheena. They have two boys, namely Abdul Haadi (6) and Ahmed Hamdan (4). Haris is working in Kuwaith and staying there with family. 


Third of my children is Najma. She is married to Abdul Salam T. Beeravu. Najma is an Auditor in Kerala Govt. service. They have three issues. Aman Ahsan (10), Ezza Lamiya (5), and Henna Faiha (1). Mr. Abdul Salam is working as Administrator in the Renowned Shanthi Hospital, Omassery, Kozhikode. 


Jasmine is my forth and she is wife of Fasil P. K., H. S. A. in the W. J. H. S. S. Vaduthala, Allappuzha Dt. Jasmine is a teacher in the MBGLPS, Vaduthala. They havew two daughters. Farha B. Fasil (7) and Hadya B. Fasil (5)


Qualification of my family members:-


!. Me- Prof. Muhamed Ali                     M. A. (Aarabic), Afzalul Ulama, LTT 
                                                                 and Higher Arabic Teachers Exam.  
2. My wife Fathima                                S. S. L. C.
3. Zaida                                                   M. A. (English), B. Ed. 
4. N. M. Husain                                      M. A. ( Economics)
5. Haris                                                    M. A. (Arabic)
6. Sheheena                                           M. Com., B. Ed.
7. Najma                                                  M. Sc. ( Maths.), B. Ed.
8. Abdul Salam                                       B. Sc. (Chemistry), M. B. A. 
9. Jasmine                                               M. A. (Arabic), B. Ed, Net & Set..                                                              10.Fasil                                                    B. A. (Geography), B. Ed. 




                                                                                                    


         

  1. പല്ലു തേ യ്ക്കല്‍  

وقد قال رسول الله صلى الله عليه وسلم : لولا أن أشق على أمتي لأمرتهم  بالسواك عند 
كل وضوء. 
"പ്രവാചകന്‍ (സ) പറഞ്ഞിരിക്കുന്നു : എന്‍റെ സമുദായത്തിന് പ്രയാസമാകില്ലായിരുന്നുവെങ്കില്‍ ഓരോ വുളുവിനോടുമൊപ്പം പല്ല് തേക്കാന്‍ ഞാന്‍ കല്പിക്കുമായിരുന്നു . "
                വൃത്തിക്ക് ഇസ്‌ലാം കല്‍പിച്ചിട്ടുള്ള പ്രാധാന്യം നമുക്കറിയാം. വുളു നിര്‍ബന്ധമായ അവസരങ്ങളില്‍ മാത്രമാണ് ഇന്ന് മുസ്‌ലിം സമുദായം വുളു ചെയ്യാറുള്ളത്. എന്നാല്‍ പ്രവാചകന്‍(സ) പുറത്തു പോകുമ്പോളും  വേവിച്ച ഭക്ഷണം കഴിക്കുന്നതിനു മുമ്പും ഉറങ്ങുന്നതിനു മുമ്പും എല്ലാം വുളു എടുത്തിരുന്നു. ഇങ്ങനെ  വുളു  എടുക്കുമ്പോള്‍ എല്ലാം പല്ലും തേച്ചിരുന്നു.
               പല്ല് തേക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ഒന്നു കണക്കാക്കി നോക്കൂ: 
       (1) പല്ല് വൃത്തിയായിരിക്കുന്നു .
       (2) ദന്തരോഗങ്ങള്‍ അകലുന്നു.
       (3) പല്ലിന്‍റെ ആയുസ്സ് വര്‍ധിക്കുന്നു.
       (4) പഴകിയ ഭക്ഷണശകലങ്ങള്‍ വയറ്റില്‍ ചെല്ലുന്നത് മൂലമുള്ള കീടോപദ്രവങ്ങള്‍ തടയുന്നു.
       (5) സൗന്ദര്യ സംരക്ഷണത്തിനു സഹായിക്കുന്നു.
       (6) വായ്നാറ്റം മൂലം സമൂഹത്തിനുണ്ടാകുന്ന ശല്യം തടയുന്നു.  
       (7) വ്യക്തിക്ക് സമൂഹത്തില്‍ ആദരവ് ലഭിക്കുന്നു.
           ചിന്തിച്ചു നോക്കിയാല്‍ ഇനിയും ഏറെ പ്രയോജനങ്ങള്‍ കണ്ടേക്കാം.
           ചുരുക്കത്തില്‍ നമ്മുടെ വ്യക്തിത്വ വികസനത്തിന്റെ ഒന്നാം പാദം പല്ല് തെക്കലാണ്. 
                 ഇത്രയും പ്രയോജനകരമായ ഒരു സുന്നത്ത് നമുക്ക് എന്ത് കൊണ്ട് പിന്‍പറ്റിക്കൂട? ക്ഴിയുന്നത്ര
  വുളു എടുക്കുക. വുളു  എടുക്കുമ്പോള്‍ എല്ലാം പല്ലും തേക്കുക . നമ്മുടെ കുട്ടികളെ ഈ ശീലം ചെറുപ്പത്തിലേ പരിശീലിപ്പിക്കാം . അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ചു കൊണ്ട് ഇത് ചെയ്യുന്നത് വഴി ഇഹത്തിലും പരത്തിലും നേട്ടം കൊയ്യാം. അല്ലാഹു അനുഗ്രഹിക്കട്ടെ. ( ആമീന്‍)